Monday, July 5, 2010

പോകാം ചാലക്കുടി ചന്തയ്‌ക്ക്‌



(പൊള്ളാച്ചി-വാല്‍പാറ വഴി...!)


ഇളംവെയിലില്‍ തമിഴ്‌നാട്‌ ഉണര്‍ന്നുവരുന്നതേയുള്ളൂ. പേരറിയാത്ത ഏതോ `കോ
യിലില്‍'നിന്ന്‌ കാറ്റുപാങ്ങില്‍ പൊട്ടിയും ചീറ്റിയും എത്തുന്ന ആണ്‌്‌ടവന്‍ സ്‌തുതി. ആഗോള തമിഴ്‌സമ്മേളനത്തിനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍ കോയമ്പത്തൂര്‍ പട്ടണം. അവസാനവട്ട മുഖംമിനുക്കലില്‍. എങ്കിലും എരുമച്ചാണകം മണക്കുന്ന വഴികളില്‍നിന്നു മൂക്കിലേക്കു തുളച്ചുകയറുന്ന മുല്ലപ്പൂവിന്‍െ്‌റ മണത്തിനു മാറ്റം ഇന്നും മാറ്റമില്ല. വിശ്രമമല്ലാതെ ഏതുനേരവൂം വീശുന്ന നേര്‍ത്ത പൊടിക്കാറ്റിനും. ഇളംവെയിലുദിച്ചതേയുള്ളൂ, നഗരം തിരക്കിലേക്ക്‌ ഊളിയിട്ടു തുടങ്ങി.
നേരംവൈകിയുള്ള ഉറക്കത്തെ ശപിച്ചാണ്‌ ബസിനു കാത്തുനിന്നത്‌. മിനുട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടേക്കാവുന്ന കണക്‌്‌ഷന്‍ ബസുകളെക്കുറിച്ചോര്‍ത്തപ്പോള്‍ ആധി കൂടി. വാല്‍പാറവഴി ചാലക്കുടിക്കുള്ള സുന്ദരയാത്രയെന്ന സ്വപ്‌നം ചിലപ്പോള്‍ മിനുട്ടുകളുടെ വ്യത്യാസത്തില്‍ പൊലിഞ്ഞേക്കാം. വാല്‍പാറയില്‍നിന്നും 12.20 നാണു അവസാനവണ്‌്‌ടിയെന്ന ചങ്ങാതിയുടെ ഉപദേശവും ഓര്‍ത്തു.
ഒരു പഴകിയമണമാണ്‌ തമിഴ്‌നാടിന്‍െ്‌റ അന്തരീക്ഷത്തിന്‌. പുലരാന്‍ നില്‍ക്കില്ല, അതിനുമുമ്പേ ഈ ഗന്ധത്തോടൊപ്പം വീടുകള്‍ക്കുമുന്നില്‍ കോലങ്ങള്‍ വിരിയും. എത്രനേരത്തേ എഴുന്നേറ്റു നോക്കിയിട്ടും ഇതെപ്പോള്‍ സംഭവിക്കുന്നെന്ന്‌ ഇതുവരെ കണെ്‌്‌ടത്താനായിട്ടില്ല. ശ്‌ശെടാ കൊള്ളാമല്ലോ എന്നു വെറുതേ വേണമെങ്കില്‍ അത്ഭുതപ്പെടാം.
-------
---------- --------- --------- ----------
ഉക്കടം ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നും പൊള്ളാച്ചിക്കു ബസ്‌ കിട്ടും. അവിടെനിന്നാണു വാല്‍പാറയ്‌ക്കു ബസ്‌. ബസില്‍കയറുംമുമ്പ്‌ കാപ്പികുടിക്കണമെന്ന്‌ ഓര്‍ത്തെങ്കിലും ബസ്‌ കണ്‌്‌ടപ്പോള്‍ ചാടിക്കയറി. സീറ്റില്ല. എല്ലാം അണ്ണാച്ചികള്‍ കൈയടക്കിയിരിക്കുന്നു. ``പയ്യാ''യിലെയും സൂര്യയുടെ ഏതോ പേരറിയാ സിനിമയുടേയും പാട്ടുകളുടെ കാതടപ്പിക്കുന്ന താളത്തില്‍ മുറുകിയിരിക്കുകയാണ്‌ എല്ലാവരും. ഇതിന്‍െ്‌റയൊപ്പം ഉറക്കെയുള്ള അണ്ണാച്ചിപ്പേച്ചു കൂടിയാകുമ്പോള്‍ തലപെരുക്കും. വൈകിയതുകൊണ്‌്‌ടാണല്ലോ ഈ ഗതിയെന്നു മനസില്‍ പ്‌രാകി. വെറുതേ തിരിഞ്ഞുനോക്കിയതാണ്‌. ആരോ ഒരാള്‍(പിന്നെ ഞാന്‍ അങ്ങേരെ അങ്ങോട്ടു കയറി പരിചയപ്പെട്ടു) നിവര്‍ത്തിപ്പിടിച്ച മാതൃഭൂമി പത്ര
മാണ്‌ കണ്ണില്‍ പെട്ടത്‌്‌. തകര്‍ത്തുവാരുന്ന `ഫുട്‌ബോര്‍ ഫീവറില്‍' തലപൂഴ്‌ത്തി നില്‍ക്കുകയാണ്‌ ചേട്ടന്‍. പൊള്ളാച്ചിക്കാണ്‌. അങ്ങനെ ഉറക്കെപ്പെയ്യുന്ന തമിഴ്‌മൊഴിക്കിടയില്‍ അത്ര ഉറക്കയല്ലാതെ ഞങ്ങളുടെ മലയാളക്കിലുക്കവും കിണുങ്ങി. കോയമ്പത്തൂര്‍- പൊള്ളാച്ചിയെന്ന 35 കി.മി. അങ്ങനെ സംസാരത്തിനൊപ്പം താണ്‌്‌ടി. റോഡിന്‍െ്‌റ ഗുണം കൊണ്‌്‌ട്‌ വെള്ളത്തില്‍ ഒഴുകുംപോലെയായിരുന്നു പോക്ക്‌്‌്‌. ഒരു മണിക്കൂര്‍ കൊണ്‌്‌ട്‌ പൊള്ളാച്ചിയിലെത്തി.

ആനയെത്തിന്നാനുള്ള വിശപ്പുണ്‌്‌ട്‌്‌. സിനിമാക്കാരുടെ സ്വപ്‌ന സ്ഥലമെന്ന വായനാനുഭവമൊക്കെ അവിടെച്ചെന്നാല്‍ തീരും. പൊടിയില്‍ കുളിച്ച്‌്‌ നില്‍ക്കുന്ന സ്ഥലം. കേരളത്തോട്‌ അടുത്തുനില്‍ക്കുന്നെ ഒറ്റക്കാരണം കൊണ്‌്‌ട്‌ ചൂടിനു കുറവുണെ്‌്‌ടന്നു പറയാം.(പക്ഷേ, വിയര്‍ത്തു...!). ആര്യാസ്‌ ഹോട്ടലിലെ ഇഡ്ഡലിയില്‍ വിശ്‌പ്പിനെ കെ
ട്ടിയിട്ടു. മുന്നില്‍ കണ്‌്‌ട ബസ്‌ കണ്‌്‌ടക്ടറോട്‌ `വാല്‍പാറ ബസ്‌ എങ്കൈ' എന്നു `പേശി' നോക്കി. സംഗതി ഏറ്റു...! എന്നെയൊന്നു തുറിച്ചുനോക്കിയിട്ട്‌ ദിക്കു ചൂണ്‌്‌ടിക്കാട്ടി. ബസൊന്നും എത്തിയിട്ടില്ല. എന്നാലും മനസിലായി. ഉടനെത്തും.

-------
---------- --------- --------- ----------

ബസ്‌ നിര്‍ത്തുന്ന സ്ഥലത്ത്‌ തമിഴ്‌മങ്കൈമാരുടെ മുല്ലപ്പൂ ഗന്ധം മൂക്കില്‍ വലിച്ചുകയറ്റി ബസ്‌ നിര്‍ത്തുന്നിടത്തു നിന്നു. കുളിച്ചാലും ഇല്ലെങ്കിലും അവര്‍ക്കു മുല്ലപ്പൂ നിര്‍ബന്ധമാണ്‌. ഇരുവശത്തും മൂക്കുത്തി തൂങ്ങിയാടുന്ന മുഖവുമായി ഒരു അമ്മൂമ്മ. അപ്പുറം മലയാളി ചുവയുള്ള തമിഴുമായി ഒരു പെണ്‍കുട്ടി. അധികം തിരക്കുകൂട്ടാതെ തമിഴ്‌നാട്‌ സര്‍ക്കാരിന്‍െ്‌റ ബസ്‌ വന്നു നിന്നു. ബസില്‍നിന്ന്‌ ഇറങ്ങിയ അവസാനത്തെയാള്‍ വാതില്‍ക്കല്‍ കാവല്‍നിന്ന പെണ്‍കുട്ടിയോട്‌ എന്തോ ചോദിച്ചു. ``നല്ലായിറുക്ക്‌്‌'' എന്ന മറുപടിമാത്രം മനസിലായി. തിരക്കൂകൂട്ടിക്കയറി സൈഡ്‌്‌ സീറ്റില്‍ ഇടംപിടിച്ചു.
ബസ്‌്‌്‌ നഗരംവിട്ട്‌പ്പോള്‍തന്നെ നിരനിരയായി തെങ്ങിന്‍തോപ്പ്‌. ഇടയ്‌ക്കൊന്നു മയങ്ങിയുണര്‍ന്നപ്പോഴും അതേപോലെ. കേരളത്തില്‍പോലും ഇത്രയളവില്‍ തെങ്ങുകളുണ്‌്‌ടാകില്ല. ഓരോ തോട്ടത്തിന്‍െ്‌റയും സമീപം കയര്‍ അനുബന്ധ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെറുകിട-വന്‍കിട യൂണിറ്റുകള്‍. ഏതാണ്‌്‌ട്‌ ഒരു മണിക്കൂര്‍ ഓടിക്കാണും, ബസ്‌ നിര്‍ത്തി. എല്ലാവരും ചായകുടിച്ചോളൂ, അഞ്ചുമിനുട്ടുണെ്‌്‌ടന്ന്‌ പറഞ്ഞു ഡ്രൈവര്‍ ചാടിയിറങ്ങി.

------- ---------- --------- --------- ----------

ആളിയാറെത്തിയിരുന്നു. തൊട്ടുമുന്നില്‍ തലയുയര്‍ത്തി പാറക്കെട്ടുകള്‍. നെറ്റിയില്‍ കൈവച്ചുനോക്കിയാല്‍ മാനംമുട്ടിനില്‍ക്കുന്ന വേറെയും കുന്നുകള്‍. താഴെ ആളിയാര്‍ അണക്കെട്ട്‌്‌ ഇനിയങ്ങോട്ട്‌ മലയുടെ പള്ള ചുരണ്‌്‌ടിയുണ്‌്‌ടാക്കിയ വഴികളാണ്‌. തമിഴ്‌നാട്‌ അത്‌ വൃത്തിയായി ചെയ്‌തിട്ടുണ്‌്‌ട്‌്‌്‌. നാല്‍പതു ഹെയര്‍പിന്‍്‌ വളവുകളാണ്‌ താണേ്‌്‌ടണ്‌്‌ടത്‌. ഒരേസമയം പേടിയും അത്ഭുതവും. പിന്നിലേക്കു നോക്കി. നേരത്തേ കണ്‌്‌ട പെണ്‍കുട്ടി ഇതിലെന്തു കാര്യമെന്ന മുഖഭാവവുമായി ഇരിക്കുന്നു. ബാക്കിയുള്ളവര്‍ ഉറക്കത്തില്‍. പുറത്തേക്കു കൗതുകത്തോടെ വാപൊളിച്ചിരിക്കുന്നത്‌ ഒരാള്‍ മാത്രം. സമുദ്ര നിരപ്പില്‍നിന്നു 3500 അടിയാണു വാല്‍പാറയില്‍. ഇവിടേക്ക്‌ ഏതുവണ്‌്‌ടിക്കും ഇഴഞ്ഞുവേണം കയാറാന്‍. ഇടയ്‌ക്കു മുന്നറിയിപ്പില്ലാതെ ചുണെ്‌്‌ടലികളെപ്പോലെ മുന്നില്‍ ചാടുന്ന ചെറു കാറുകള്‍. ക്ഷമാപണത്തോടെ പിന്നോട്ടെടുത്ത്‌ യാത്രതുടരും. ഇരുവശവും ചെങ്കുത്തായിക്കിടക്കുന്ന വഴിയോടുള്ള ബഹുമാനമാകാം, ഈ മാന്യതയ്‌ക്കു പിന്നില്‍. നേരിയ തണുപ്പ്‌ ഒഴുകിയിറങ്ങിയ അന്തരീക്ഷം. ഓരോ വളവിലും അംശ-ഛേദം പോലെ വളവുകളുടെ എണ്ണങ്ങള്‍ കുറിച്ചിട്ടുണ്‌്‌ട്‌്‌. ഇടയ്‌ക്കിടയെ മഞ്ഞയില്‍ കറുപ്പടിച്ച (അതോ തിരിച്ചോ?) കലുങ്കുകളില്‍ ഒറ്റയ്‌ക്കും കൂട്ടമായും എത്തുന്ന കാട്ടുകുരങ്ങുകള്‍. അടുത്തിരിക്കുന്നയാള്‍ കരിങ്കുരങ്ങെന്നു വിളിച്ചുപറഞ്ഞപ്പോഴേക്കും വഴി കടന്നുപോയിരുന്നു.

------- ---------- --------- --------- ----------

പാതിവനം കടന്നാല്‍ മുളങ്കൂട്ടങ്ങള്‍ കാവല്‍നില്‍ക്കുന്ന വനാന്തരീക്ഷത്തിലേക്കു നോട്ടമയയ്‌ക്കാം. ഇടതൂര്‍ന്നു നില്‍ക്കുന്ന ഇവ ആദിവാസികളുടെ അന്നമാണ്‌. ഇവിടെനിന്നു പിറക്കുന്ന കുട്ടകള്‍ക്കും വട്ടികള്‍ക്കും നല്ല ഡിമാന്‍്‌റുണ്‌്‌ട്‌്‌. പായ്‌, മുറം തുടങ്ങിയവയും ആദിവാസികളുടെ കരവിരുതില്‍ പിറക്കുന്നു. വാല്‍പാറ ഹില്‍സ്‌റ്റേഷന്‍ എത്താറാകുന്നതോടെ തേയിലയുടെ പച്ചപ്പു തുടങ്ങും. തൊഴിലാളികള്‍ പട്ടിണിയുടെ കൊളുന്തുനുള്ളുന്ന കാഴ്‌ച്ച ഇവിടെനിന്നു തുടങ്ങും. ഇടുക്കിപോലുള്ള ജില്ലകളില്‍നിന്നും ഒട്ടും വ്യത്യസ്‌തമല്ല ഇവിടുത്തെ അവസ്ഥയും. കുത്തനെയുള്ള കയറ്റങ്ങളില്‍ ഒറ്റയ്‌ക്കും കൂട്ടമായും കൊളുന്തുനുളളുന്നവര്‍ ഇടയ്‌ക്കിടെ തെളിഞ്ഞു മറയും. താഴെ തൊഴിലാളി ലയങ്ങള്‍. മേച്ചില്‍ഷീറ്റുകള്‍ കാറ്റത്തു പറഞ്ഞുപോകാതിരിക്കാന്‍ പലവര്‍ണങ്ങളില്‍ മണല്‍ചാക്കുകള്‍ അടുക്കിയിട്ടുണ്‌്‌ട്‌. അകലെനിന്നു നോക്കിയാല്‍ ഒന്നിടവിട്ടു ഡിസൈന്‍ ചെയ്‌തിരിക്കുന്നതുപോലെ. ഇടയ്‌ക്കിടെ തെളിയുന്ന സൈന്‍ബോര്‍ഡുകള്‍ യാത്ര പകുതിയാകുന്നെന്ന മുന്നറിയിപ്പുകള്‍ തന്നുകൊണ്‌്‌ടിരിക്കും. ചാലക്കുടിക്കുള്ള ദൂരം ഇടയ്‌്‌ക്കിടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

------- ---------- --------- --------- ----------

ഇവിടെനിന്നും മുക്കാല്‍ മണിക്കൂര്‍ യാത്രയോടെ വാല്‍പാറയിലേക്കുള്ള സ്വപ്‌ന യാത്ര കഴിയും. വാല്‍പാറയില്‍നിന്നും നൂറുകിലോമീറ്ററോളം ഉണ്‌്‌ടാകും ചാലക്കുടിക്ക്‌്‌. മൂന്നാറിനോളം പ്രശസ്‌തിയില്ലെങ്കിലും സൗന്ദര്യത്തില്‍ ഒട്ടും പുറകിലല്ലാത്ത പ്രദേശം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തോട്ടങ്ങള്‍. ഇവിടത്തെ ഉയരം സമുദ്രനിരപ്പില്‍നിന്ന്‌ 3500 അടി. വെറുതേയല്ല ഈ സ്ഥലത്തിനു വാല്‍പാറയെന്നു പേരിട്ടത്‌.. കുന്നിന്‍ മുകളില്‍നിന്നു വാലുപോലെ വളഞ്ഞുപുളഞ്ഞു വഴി...!

------- ---------- --------- --------- ----------

വാല്‍പാറയില്‍നിന്നും 30 കിലോമീറ്ററോളം പോയാല്‍ അപ്പര്‍ഷോളയാര്‍. പൊള്ളാച്ചിയില്‍നിന്നും പറമ്പിക്കുളം വഴിയും വാല്‍പാറയിലെത്താം. വന്യമൃഗസങ്കേതം കാണാന്‍ നേരത്തേ അനുമതി എടുക്കണമെന്നുമാത്രം.
വാല്‍പാറയില്‍നിന്നു ചാലക്കുടിക്കുള്ള അവസാന ബസ്‌ ഉച്ചയ്‌ക്കു പന്ത്രണ്‌്‌ടരയോടെയാണ്‌. മറ്റു വാഹനങ്ങളില്ലാതെ എത്തുവര്‍ കരുതിയിരുന്നില്ലെങ്കില്‍ വീണ്‌്‌ടും പൊള്ളാച്ചിക്കു തിരിച്ചുപോകേണ്‌്‌ടിവരും. യാത്ര മുറിയാതിരിക്കാന്‍ സമയം പാലിച്ചേ മതിയാകൂ.. വാല്‍പാറയില്‍നിന്നും പെരിങ്ങല്‍കുത്തിലേക്കും അതിരപ്പിള്ളിക്കുമാണ്‌ കൂടുതല്‍ വിനോദക്കാര്‍ പോകുന്നത്‌്‌. മനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, പിന്നെ വാഴച്ചാല്‍, ബ്രിട്ടീഷുകാര്‍ പണിതീര്‍ത്ത പെരിങ്ങല്‍കുത്ത്‌ ഡാം, ഏഷ്യയിലെതന്നെ രണ്‌്‌ടാമത്തെ അഴകേറിയ ഡാമായ ഷോളയാര്‍, ചുറ്റും ഇടതൂര്‍ന്ന വനങ്ങള്‍, മലക്കപ്പാറയില്‍ നിന്നാരംഭിക്കുന്ന ടീ എസ്‌റ്റേറ്റുകള്‍, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വാല്‍പ്പാറ, പറമ്പിക്കുളം വന്യജീവി സങ്കേതംവഴി പൊള്ളാച്ചി യാത്ര തുടങ്ങിയവ ഏതൊരു പ്രകൃതിസ്‌നേഹിക്കും മറക്കാനാകാത്ത അനുഭവമാകുന്നു. കേരളത്തിലെതന്നെ ഏറ്റവും മനോഹരമായ ഈ വനപ്രദേശത്ത്‌ വന്യമൃഗങ്ങളെ കാണാതെ മടങ്ങുന്നവര്‍ വളരെ കുറവ്‌.

------- ---------- --------- --------- ----------

അതിരപ്പിള്ളിയെ പ്ലാസ്‌റ്റിക്‌ രഹിത മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി കര്‍ശനമായ നടപടികളും വനം വകുപ്പ്‌ സ്വീകരിച്ചിട്ടുണ്‌്‌ട്‌. വാഹനത്തില്‍ എത്ര പ്ലാസ്‌റ്റിക്‌ കുപ്പിയുണെ്‌്‌ടന്ന്‌ മലക്കപ്പാറ-തമിഴ്‌നാട്‌ അതിര്‍ത്തിയിലും വാഴച്ചാലിലെ ചെകപോസ്‌റ്റിലും രസീതി കാണിച്ചു ബോധ്യപ്പെടുത്തണം. ഒരെണ്ണംപോലും കാട്ടിലെറിയാതിരിക്കാനാണ്‌ ഈ പരിശോധന. അതുപോലെ കാട്ടില്‍ക്കൂടി മദ്യവുമായി പോകുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്‌്‌ട്‌. കാടിനെ ആസ്വദിക്കൂ, നശിപ്പിക്കരുത്‌ എന്നാണ്‌ വനംവകുപ്പിന്റെ അഭ്യര്‍ഥന. മലക്കപ്പാറ കഴിഞ്ഞാല്‍ അതിരപ്പിള്ളിവരെ ഘോരവനങ്ങള്‍. ഇടയ്‌ക്കിടെ അപൂര്‍വ്വം ആദിവാസികളെ മാത്രം കാണാന്‍ കഴിഞ്ഞേക്കാം. പിന്നെ, ഇടയ്‌ക്കുവന്നു തലകാട്ടി മടങ്ങുന്ന ആനകളും.(അവര്‍ക്കു കൂടി തോന്നണം)

------- ---------- --------- --------- ----------

മലക്കപ്പാറയില്‍നിന്നും അതിരപ്പിള്ളിവരെ കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര. നല്ലവഴിയെന്ന സ്വപ്‌നം എത്തണമെങ്കില്‍ അതിരപ്പള്ളിയെത്തണം. (കുറച്ചുദിസമേ ആയുള്ളൂ പണി കഴിഞ്ഞിട്ട്‌്‌, അതുകൊണ്‌്‌ട്‌ ഇത്രയും സുഖം...!) അതിരപ്പിള്ളിവരെ മറ്റേതോ ലോകമാണ്‌. ഇരുണ്‌്‌ട്‌്‌ കാടുകളിലേക്കുള്ള കാഴ്‌ച്ച ഇടയ്‌ക്കിടടെ വന്‍ മരങ്ങള്‍ മറയ്‌ക്കുന്നു. ഒരോ സെക്കന്‍ഡിലും പ്രകൃതിയുടെ തുടിപ്പ്‌ അനുഭവിക്കാം. അതിരപ്പള്ളിയുടെ ഹുങ്കാരവും താണ്‌്‌ടി ചാലക്കുടിയെത്തുമ്പോള്‍ പുനര്‍ജനിച്ചപോലെ. ഫ്രഷ്‌....! (നാരങ്ങയുടെ പടമുള്ള സോപ്പു തേയ്‌ക്കുമ്പോള്‍ കിട്ടുമെന്ന്‌്‌ പരസ്യക്കാര്‍ അവകാശപ്പെടുന്നതുപോലെ...!) ഓരോ ശ്വാസത്തിനും അത്ര്‌ക്കു തണുപ്പേറും ഈ യാത്രയില്‍. ഉറപ്പ്‌്‌.

നിങ്ങള്‍ക്കും പരീക്ഷിക്കാം....

വന്യമായ കാനനസൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ ചാലക്കുടിയില്‍നിന്ന്‌ പൊള്ളാച്ചിയിലേക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. ചില ബസുകള്‍ വാല്‍പ്പാറവരേക്കും ഓടുന്നു.



Saturday, March 6, 2010

അയാള്‍

സിനിമാ സാഹിത്യ രംഗത്തെ രണ്ടുപേര്‍ തമ്മിലുള്ള അടിയില്‍ പ്രതിഷേധിച്ച്‌ സിനിമാ അനുകൂലിയായ ഒരു സുഹൃത്തിന്‍െ്‌റ രോഷം പുറ്‌ത്തുവന്നത്‌ ഇങ്ങനെ... എങ്ങനെയുണ്ടെന്നു പറയൂ....


എന്നെ പറഞ്ഞാല്‍ ഞാനും പറയും
പറഞ്ഞില്ലെങ്കില്‍ പറയിക്കും
എനിക്കു പറഞ്ഞാണു ശീലം
പറച്ചില്‍ മാത്രമാണെന്‍െ്‌റ ശീലം
എന്നെ ഞാനാക്കിയതു ഞാനാണ്‌
അദ്ദേഹം എന്നു മാത്രം പറയിച്ചിരുന്ന എന്നെ
അയാള്‍ എന്നു വിളിപ്പിച്ചത്‌ തെറ്റ്‌
വേദിയില്‍ ഹരമായ വേദാന്തി ഞാന്‍
ഞാന്‍ അയാളല്ല, അദ്ദേഹമാണ്‌ എന്ന്‌
ഉറക്കെപ്പറയുന്നു
പറയാന്‍ പാടുപെടുന്നു ഞാന്‍
എനിക്കു പറഞ്ഞാണു ശീലം
പറച്ചില്‍ മാത്രമാണെന്‍െ്‌റ ശീലം

എഴുത്ത്‌- സരിത്ത്‌ പി. പൂത്തോള്‍

Friday, February 26, 2010

ഒന്നും പുതിയതല്ല

ഫ്‌ളാറ്റ്‌

ഇരുവശരും
കാക്കക്കരച്ചിലുമായി
പൊത്തുകള്‍
ഉണങ്ങിയൊട്ടിയ
പഴമരം!

വഴി

നടന്നു വഴുക്കലില്ലാതെ
നീണ്ടുരുണ്ട്‌.
വഴി തെറ്റിയെന്നു
പഴി പറഞ്ഞു, അവര്‍
പക്ഷേ, പണ്ടുപോയ വഴിമാറിയത്‌്‌
ഞാനറിഞ്ഞില്ല !
അവര്‍ പുതിയ വഴിവെട്ടിയതും.
(മൊഴി വറ്റിയ വഴികളയായിരുന്നു അതെന്ന്‌്‌
ആരോ പിന്നീട്‌ പറയുന്നതുകേട്ടു)


അടയാളം

ആഴത്തില്‍ കൊത്തി,
ചോക്കുകൊണ്ടു വരച്ചു
പിന്നെ, മഴുവിനു വെട്ടി
ഇപ്പോള്‍. അടയാളമേ
ഇല്ല, അങ്ങനെയൊന്നുണ്ടായിരുന്നെന്ന്‌!

Sunday, January 31, 2010

തടവറക്കവിതകള്‍ വീണ്ടും

പ്രതിഷേധച്ചൂടില്‍ അലറി വിളിച്ചു
പിറന്ന തടവറക്കവിതകള്‍

വീണ്ടുംവിപ്ലവ സമരങ്ങളുടെ ചുടുകാറ്റില്‍ തടവറകള്‍ വിയര്‍ത്തൊട്ടിയ കാലഘട്ടത്തില്‍നിന്നായിരുന്നു തടവറക്കവിതകള്‍ അലറിവിളിച്ചു പിറന്നത്‌. കൊടിയ പീഡനത്തിന്റെ ആര്‍ത്തനാദങ്ങള്‍ ചുടുനിശ്വാസങ്ങളായി മാത്രം പുറത്തേക്കുവിട്ട വിപ്ലകാരികളുടെ കാലഘട്ടം. കവിതയും എഴുത്തും സര്‍ഗാത്മകതയും വിപ്ലവത്തിന്റെ വിറകുകൊള്ളികളാണെന്ന തിരിച്ചറിഞ്ഞ്‌ ചൂഷകര്‍ക്കെതിരേ ആളിക്കത്തിച്ചവരുടെ നാളുകള്‍. തടവറകളിലെ സിഗററ്റ്‌ പാക്കറ്റുകളില്‍ എഴുതിവച്ച തീക്ക(കവിതകള്‍)നലുകള്‍ പിന്നീട്‌ കേരളത്തിന്റെ മണ്ണില്‍ പടര്‍ത്തിയ ജ്വാലകള്‍ ഇന്നും അണഞ്ഞിട്ടില്ല. കവിതയെഴുതി, തൊണ്ടപൊട്ടുമാറു പാടി വിമോചനത്തിന്റെ ദിനങ്ങളെ അവര്‍ വരവേറ്റു. സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട അടിയന്തിരാവസ്‌ഥക്കാലത്ത്‌ വിവിധ ജയിലുകളില്‍ കിടന്നവരുടെ ഇരുപത്തഞ്ചുകവിതകള്‍ അന്നു പ്രസിദ്ധീകരിച്ചു. പിന്നീട്‌ 33 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഇപ്പോള്‍ പുന:പ്രസിദ്ധീകരിക്കുന്നത്‌. ഉദയഭാനു, സിവിക്‌ ചന്ദ്രന്‍, സി.കെ അബ്‌ദുള്‍ അസീസ്‌, പുരുഷോത്തമന്‍, ദാസ്‌ എന്ന കുട്ടികൃഷ്‌ണന്‍, സോമനാഥന്‍, എം.എം. സോമശേഖരന്‍, വി.കെ പ്രഭാകരന്‍, മുഹമ്മദ്‌ അലി, പി.കെ രഘുനാഥ്‌ എന്നിവരാണു ഹോചിമിന്റെ ജയില്‍ ഡയറിയിലെ വരികള്‍.

``കുറ്റം ചെയ്യാതെ ഒരു വര്‍ഷം ജയിലില്‍
കഴിച്ചു കണ്ണുനീര്‍ മഷിയാക്കി
ഞാനെന്റെ ചിന്തകള്‍ കവിതകളാക്കി
മാറ്റുന്നു... ഇന്നു നാം ഇരുമ്പും ഉരുക്കും
ചേര്‍ത്ത കവിതകള്‍ പണിതെടുക്കണം..
ഇന്നു കവിതയ്‌ക്ക്‌ ഒരാക്രമണം
നയിക്കാനും അറിഞ്ഞിരിക്കണം ''എന്ന വരികള്‍.

ജയിലിലെത്തുംമുമ്പ്‌ നാലുവരി കുറിക്കാത്തവരായിരുന്നു ഇവരില്‍ പലരും. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്തിന്റെ പല ഭാഗത്തുനിന്നായി പിടിയിലായ ഇവരെല്ലാം കക്കയം, ശാസ്‌തമംഗലം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഭയാനകമായ പീഡനങ്ങള്‍ക്ക്‌ ഇരകളായി. ``വെടിയുണ്ടയുടെ നീളംപോലുമില്ലല്ലോടാ..... മോനേ നിനക്ക്‌'' എന്നാക്രോശിച്ചുകൊണ്ടാണ്‌ ഉദയഭാനുവിനെ ജയറാം പടിക്കല്‍ വരവേറ്റത്‌.

ശാരീരിക പീഡനങ്ങളുടേയും മാനസിക വിക്ഷോഭങ്ങളുടെയും എണ്ണമറ്റ ദിവസങ്ങളിലൂടെ, ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രസക്‌തിയില്ലാത്ത ക്ഷുദ്രമായ ദിവസങ്ങളിലൂടെ കടന്നെത്തി, മരണത്തെ അതിജീവിച്ച്‌, നീട്ടിപിടിച്ച തോക്കുകള്‍ക്കും കയ്യില്‍ പൂട്ടിയ വിലങ്ങുകളുടെ കിലുക്കങ്ങള്‍ക്കുമിടയിലൂടെ കല്‍ത്തുറുങ്കിന്റെ കനത്ത ഭിത്തികള്‍ക്കകത്തു തളച്ചിടുമ്പോള്‍, ഉണര്‍ന്നിരിക്കുന്ന കവിമനസുകളുടെ രചനകളാണ്‌ ഈ സമാഹാരത്തിലെന്ന്‌ ആദ്യപതിപ്പിന്റെ അവതാരികയില്‍ ഉദയഭാനു എഴുതി. പുതിയ പതിപ്പിന്റെ അവതാരിക അന്നത്തെ പതിപ്പു കേരളത്തിലുടനീളം വിറ്റുനടന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്‌.

അന്യന്റെ ശബ്‌ദം സംഗീതം പോലെ ആസ്വദിക്കുന്ന കാലം സ്വപ്‌നം കണ്ടതിനു ശിക്ഷിക്കപ്പെട്ട തലമുറയുടെ അവശിഷ്‌ടമാണ്‌ ഈ പുസ്‌തകമെന്ന്‌ അവതാരികയില്‍ ചുള്ളിക്കാട്‌ കുറിക്കുന്നു. സ്വന്തം വാക്കുകള്‍ക്കു സ്വന്തം ചോര കൊണ്ടു വില കൊടുത്തവരുടെ ഈ രചനകള്‍ സാഹിത്യചരിത്രത്തില്‍ ഇടം നേടിയില്ലെങ്കിലും തോറ്റവര്‍ക്കും ചരിത്രമുണ്ടെന്നും തോല്‍വിക്കും കവിതയുണ്ടെന്നും വിളിച്ചോതുന്നെന്നും ചുള്ളിക്കട്‌ തുടരുന്നു.

കണ്ണൂര്‍, തിരുവന്തപുരം, വിയ്യൂര്‍ ജയിലുകളിലെ ഏകാന്തതടവില്‍ എഴുതിയ കവിതകള്‍ ഒളിപ്പിക്കാനായിരുന്നു പ്രയാസം. ജയിലധികാരികളും മുതിര്‍ന്ന പാര്‍ട്ടി തടവുകാരുടേയും കണ്‍വെട്ടം തട്ടിയാല്‍ അവ നശിപ്പിക്കപ്പെടുമായിരുന്നു. മാവോ സെ തൂങ്ങിന്റെ കൃതികള്‍ വായിക്കാനായിരുന്നു പാര്‍ട്ടിക്കാരുടെ നിര്‍ദേശം. എന്നാല്‍, അതിജീവനത്തിന്റെ തൃഷ്‌ണ എഴുതുകമാത്രമായിരുന്നെന്ന്‌ പുസ്‌തകം എഡിറ്റ്‌ ചെയ്‌ത സിവിക്‌ ചന്ദ്രന്‍ പറയുന്നു. അടിയന്തരാവസ്‌ഥയ്‌ക്കുശേഷം യുക്‌തിവാദികളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂരിലെ നാസ്‌തികന്‍ പബ്ലിക്കേഷന്‍ പുസ്‌തകം പ്രസിദ്ധീകരിച്ചു. തടവറകളില്‍ മരിച്ചുവീണ രക്‌തസാക്ഷികള്‍ക്കു സമര്‍പ്പിച്ച്‌. തടവറകവികളില്‍ ഉദയഭാനു, സോമനാഥന്‍, ദാസ്‌, മുഹമ്മദലി എന്നിവര്‍ ഇന്നു ജീവിച്ചിരിപ്പില്ല. മറ്റുള്ളവര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനവും ജീവിതവും തുടരുന്നു. അബ്‌ദുള്‍ അസീസ്‌ പി.ഡി.പിയുടെ നയരൂപീകരണസമിതി അധ്യക്ഷനാണ്‌. സോമശേഖരന്‍ ഏറെക്കാലത്തെ നക്‌സലൈറ്റ്‌ ജീവിതത്തിനുശേഷം ഇപ്പോള്‍ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. രഘുനാഥ്‌ പാരലല്‍ കോളേജ്‌ അധ്യാപകന്‍. വി.കെ പ്രഭാകരന്‍ നാടകരംഗത്തു തുടരുന്നു. കൂടാതെ വില്ലേജ്‌ ഓപീസില്‍ ജോലി. പുരുഷോത്തമന്‍ അഡ്വക്കേറ്റാണ്‌. സിവിക്‌ ചന്ദ്രന്‍ അറിയപ്പെടുന്ന സാംസ്‌കാരിക വിമര്‍ശകനും. ഇവര്‍ ആറുപേരും മൂന്നു ദശകങ്ങള്‍ക്കു ശേഷം ഒന്നിച്ചിരുന്ന്‌ പുതിയ കാലത്തിന്റെ വിഹ്വലതകളെക്കുറിച്ചു നടത്തുന്ന ചര്‍ച്ച പുസ്‌തകത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. പഴയ പതിപ്പിന്റെയും പുതിയ പതിപ്പിന്റേയും കവര്‍ ഡിസൈന്‍ പ്രശസ്‌ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്റേതാണ്‌. ചൂഷണങ്ങള്‍ നിലനില്‍ക്കുവോളം പോരാട്ടങ്ങളും തടവറകളും നിലനില്‌ക്കുമെന്നതാണ്‌ ഈ കവിതകളുടെ രണ്ടാം പതിപ്പിന്റെ പ്രസക്‌തിയെന്ന്‌ പ്രസാധനത്തിനു മുന്‍കൈ എടുത്ത മുഹമ്മദ്‌ പറയുന്നു. തൃശൂരിലെ ഫ്‌ളെയിം ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന തടവറകവിതകളുടെ രണ്ടാംപതിപ്പ്‌ പ്രകാശനം 13-നു സാഹിത്യ അക്കാദമിയില്‍ നടക്കും.

-ഐ. ഗോപിനാഥ്‌

Saturday, November 28, 2009

ചായക്കട

ചുട്ടെടുത്ത അപ്പത്തിന്‍ മണം,
കട്ടന്‍കാപ്പിയുടെ
പുകഏഴരക്കാലത്തെ
പുകമഞ്ഞുപോലെചായ- ബെഞ്ചും
ഡസ്‌കുംകുട്ടപ്പന്റെ ചായക്കട

പെട്ടുപോയ്‌ ഇന്നലെ
ഒട്ടുമുറങ്ങിയില്ല,
നശിച്ചകൊതുകെന്നൊരാള്‍.

ഓവറായ്‌, പെമ്പിള
കൂടെക്കിടത്തിയില്ല
കട്ടിലില്ലാത്തതാവാം
പൊട്ടുന്നു നട്ടെല്ല്‌.

ഇഷ്‌ടിക, വാര്‍പ്പ്‌പിന്നെയൂം
വിയര്‍പ്പിന്റെ
ഒട്ടുപാല്‍ മണക്കും
പണിത്തിരക്കിന്‍ കട.

കുട്ടപ്പന്റെ ചായക്കടയ്‌ക്ക്‌
ആയിരം നാവ്‌.

കഷ്‌ടപ്പാട്‌ നെട്ടോട്ടമോടും
ചാരുബെഞ്ചില്‍'
ഇത്തിരിക്കൂടി ഞാനുമിരുന്നു
പട്ടുപോയ രാത്രിയുടെ
പട്ടിണിയുമൂതി...

ചുട്ടെടുക്കുന്ന അപ്പത്തിന്‍
മണം വീണ്ടും....

Saturday, July 11, 2009

കറുപ്പും വെളുപ്പും

ഞാന്‍, നിന്റെ
വെളുത്ത പുറം ചുമരില്‍
എഴുതിയ ജീവിതം

കരികൊണ്ട്‌,
അലസമായി.ദു:ഖം,
സന്തോഷംഉന്മാദം, രതി,
ഇടയ്‌ക്കെപ്പൊഴോ വന്ന
വസന്തം.
എല്ലാം കറുപ്പ്‌.
ഇടയ്‌ക്കെപ്പൊഴോഒരു
കറുത്ത റോസാപ്പൂ.

പൊതുവഴിയിലെ
ചുമരായതിനാല്
‍വഴിപോക്കരുടെ വക
നഗ്നത.
കുട്ടികള്‍ക്ക്‌ കറുത്ത മരം.
എല്ലാം കറുപ്പ്‌.
അവടെ ഞാന്‍
കറുത്ത വരയും കുറിയും.
മഴയില്‍ ഒലിച്ച്‌
എങ്കിലും ജീവിച്ചു.

ഇന്ന്‌,
പുത്തന്‍ കൂറ്റുകാ
ര്‍വാങ്ങിയ നിന്റെ ചുമര്‍.
വെളുത്ത്‌,
സിനിമാ പോസ്‌റ്റര്‍,
നോട്ടീസ്‌, പിന്നെകുറേ
മുറുക്കാന്‍ തുപ്പലുകള്‍,
ചെളി.
പിന്നീടൊരിക്കല്‍
അടര്‍ന്ന വെളുപ്പിനുള്ളിനിന്ന്‌
ഞാന്‍ വരയും കുറിയുമായി....

Wednesday, June 24, 2009

ആനയും ആദിവാസിയും ആര്‍ക്കുവേണം ?

കാടു മുടിക്കാം.... കറന്റെടുക്കാനാണെങ്കില്‍ !

നട്ടുച്ചയ്‌ക്കും ഇരുട്ടു പരന്നുകിടക്കുന്ന ഉള്‍ക്കാട്‌. അകലെനിന്നു തന്നെ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം. അടുത്തുചെന്നു മുകളില്‍നിന്ന്‌ ഒന്നേനോക്കിയുളളൂ. അപ്പോഴേക്കും പിന്നില്‍നിന്നു വിളിവന്നു. അവിടേയ്‌ക്കധികം പോകണ്ടാ... മഴ പെയ്‌തു വഴുക്കലുണ്ടാകും. വീണാല്‍ പൊടിപോലും കിട്ടത്തില്ല. കൂടെയുളളവരുടെ മുന്നറിയിപ്പ്‌. മഴക്കാലത്തു കുലംകുത്തിയൊഴുകുന്ന പെരിയാര്‍ ഇക്കുറി ശക്‌തി കുറച്ചപോലെ. എങ്കിലും താഴേയ്‌ക്കുള്ള ഒഴുക്കിനു നല്ല വേഗം. തുടര്‍ച്ചയായി അട്ടകടിച്ചതിന്റെ ചൊറിച്ചില്‍ കാലില്‍. പൂയംകുട്ടി വൈദ്യുതി പദ്ധതിക്കായി അണക്കെട്ടു നിര്‍മിക്കാന്‍ പോകുന്ന പിണ്ടിമേടുകുത്തിലെ വെള്ളച്ചാട്ടത്തിനരികിലായിരുന്നു അപ്പോള്‍. ``നിറയെ അട്ടയാണ്‌. ഞങ്ങള്‍ക്കിതൊക്കെ നല്ല പരിചയം. ഇടയ്‌ക്ക്‌ കാടുകാണാനെത്തുന്നവര്‍ക്കാണ്‌ ഇക്കൂട്ടര്‍ ശല്യക്കാര്‍''-കൂടെയെത്തിയ ആദിവാസിയുടെ കമന്റ്‌. കാലില്‍ തേച്ചിരുന്ന ചന്ദ്രിക സോപ്പും പുകയിലയുമാണ്‌ ആകെയുള്ള പ്രതിരോധം.

മഴയും കാട്ടാനയുടെ ശല്യവും എല്ലാം കൂടി ആദിവാസികളുടെ ജീവിതം ഇപ്പോള്‍ ദുരിതമാണ്‌. എന്നാല്‍, ഇപ്പോള്‍ ഇവരുടെ ആശങ്കകളൊക്കെ അണക്കെട്ടിനെപ്പറ്റിയാണ്‌. അണക്കെട്ടു വന്നാല്‍ ഇവിടെനിന്നും കുടിയിറങ്ങേണ്ടി വരുമെന്നത്‌ ഇവരെ തളര്‍ത്തുന്നു. എന്നും പൂയംകുട്ടിയാറിനരികിലൂടെ കാട്ടിനുള്ളിലേക്ക്‌ ഊളിയിടുന്ന ആദിവാസികള്‍ക്ക്‌ കാട്‌ കൈരേഖകള്‍പോലെ പരിചിതം. ഇലയനക്കം കേട്ടാല്‍ പോലും മനസിലാകും കാടിന്റെ ഭാഷ. പ്രഭാതങ്ങളില്‍ ഉള്‍ക്കാട്ടിനുള്ളിലേക്കു കടക്കുന്ന ഇവര്‍ തിരകെയെത്തണമെങ്കില്‍ സൂര്യന്‍ മറയണം. അതുവരെ കാടാണിവര്‍ക്ക്‌ അമ്മയും അച്‌ഛനും ദൈവവുമെല്ലാം. ഇടയ്‌ക്ക്‌ കലികയറിയെത്തുന്ന കാട്ടാനകളെ മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും സുരക്ഷിത സ്‌ഥലം. എന്നേയ്‌ക്കുമായി അവസാനിക്കുന്നതും പ്രകൃതിയുടെ ഈ സുരക്ഷിതത്വമാണ്‌. കാടിന്റെ അവസാന തുടിപ്പിനെയും ശ്വാസംമുട്ടിച്ചുകൊന്നുകൊണ്ടാണ്‌ ഇവിടെ അണക്കെട്ടുയരാന്‍ പോകുന്നത്‌. ``ഞങ്ങള്‍ എങ്ങോട്ടുപോകും? ഇതൊരു മുഴങ്ങുന്ന ചോദ്യമാണ്‌. എന്നാല്‍, ഈ പരിദേവനങ്ങളൊക്കെയും പലപ്പോഴും കാടിനപ്പുറത്തേയ്‌ക്ക്‌ എത്താറില്ലെന്നതു വാസ്‌തവം. പട്ടിണിയും അവഗണനയും പീഡനങ്ങളും കുടിയൊഴിപ്പിക്കലുകളുടെയും കഥകള്‍ക്കിടയിലും ഇവര്‍ക്കു കാടായിരുന്നു ആശ്രയം. ചെങ്കുളം ഡാം നിര്‍മാണത്തിനുവേണ്ടിയാണ്‌ ഇവരെ ആദ്യം കുടിയൊഴിപ്പിച്ചത്‌. പിന്നീട്‌ തുടര്‍ച്ചയായി നിരവധി തവണ ഇതാവര്‍ത്തിച്ചു. പദ്ധതി വന്നാല്‍ ഇവിടെനിന്നും ഇറങ്ങേണ്ടി വരും.

ഹിന്ദുസ്‌ഥാന്‍ കമ്പനിക്കുവേണ്ടി ഈറ്റ വെട്ടിയും, പട്ടിണിയകറ്റാന്‍ മാത്രം കാട്ടുതേനും മറ്റു വനവിഭവങ്ങളും ശേഖരിച്ചു ജീവിക്കുന്നവര്‍. കാടിനെ സ്‌നേഹിക്കുന്നവര്‍. സ്വന്തമായി ഭൂമിയെന്ന അലമുറയിടലല്ല ഇപ്പോള്‍ ഇവരുടെ വാക്കുകളില്‍. അതൊക്കെ എന്നേ ഇവര്‍ അവസാനിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെ അവസാന പച്ചപ്പും മുക്കിക്കളയുന്നതിലാണ്‌ ആശങ്കകള്‍ നിഴലിക്കുന്നത്‌. എന്നാല്‍ അണക്കെട്ടു വരുന്നതിനെ അനുകൂലിക്കുന്നവരും നാട്ടുകാരുടെ ഇടയിലുണ്ട്‌. കാടുകൈയേറി റബറും മറ്റുകൃഷിയും നടത്തുന്നവര്‍. പൂയംകുട്ടി പദ്ധതിയെപ്പറ്റി അറിയുമ്പോള്‍ തന്നെ ഇവിടെ കൈയേറ്റം ആരംഭിച്ചു. പക്ഷി നിരീക്ഷണത്തില്‍ ലോകം ആദരിച്ചിരുന്ന ഡോ. സലിം അലിയുടെ ഇഷ്‌ടവനമാണ്‌ തട്ടേക്കാട്‌ ഉള്‍പ്പെടുന്ന പൂയംകുട്ടി വനമേഖല. അതീവ ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ ദേശാടനക്കാരടക്കം 330 പക്ഷിവര്‍ഗങ്ങളുണ്ട്‌. 1950 കളില്‍ ഇവിടെയെത്തിയ സലിം അലിയുടെ ആഗ്രഹം പൂര്‍ത്തിയാകുന്നത്‌്‌ 1983 ലാണ്‌. സലിം അലിയെ ബഹുമാനിച്ചവര്‍ തന്നെ ഇന്ന്‌ നാശത്തിലേക്കുള്ള അവസാന അനുമതിയും മൂളുന്നു. തവളവായന്‍ പക്ഷിയടക്കമുള്ള അപൂര്‍വയിനം പക്ഷികള്‍, നിത്യ ഹരിതവനം, അര്‍ധ നിത്യഹരിത വനം, ഇലപൊഴിയും ഈര്‍പ്പവനം എന്നിങ്ങനെ മൂന്നിനം കാടുകള്‍, ഭൂതത്താന്‍കെട്ടെന്ന പ്രകൃതിജന്യ അണക്കെട്ട്‌- കാടിന്റെ വിശേഷങ്ങള്‍ നീളും. തേക്ക്‌, മഹാഗണി എന്നിവയ്‌ക്കുപുറമേ അത്യപൂര്‍വങ്ങളായ കാട്ടുവൃക്ഷങ്ങള്‍. പെരിയാറിന്റെ കൈവഴിയായ ഇവിടുത്തെ കനത്ത മത്‌സ്യ സമ്പത്തും പക്ഷികളുടെ, പ്രത്യേകിച്ച്‌ നീര്‍പക്ഷികളുടെ ഇഷ്‌ട സങ്കേതമാക്കി മാറ്റി. കടലിനോട്‌ എറ്റവുമടുത്തു സ്‌ഥിതിചെയ്യുന്ന അപൂര്‍വം വനങ്ങളിലൊന്നുമാണിത്‌. എല്ലാം എല്ലാവര്‍ക്കും അറിയാം. പക്ഷേ, കണ്ണടച്ചിരുട്ടാക്കിയാലോ?

പൂയംകുട്ടി പദ്ധതി

വിവിധ കമ്മിഷനുകളുടെ പഠനങ്ങള്‍ക്കുശേഷം കഴിഞ്ഞ മേയ്‌ 21 നാണ്‌ പൂയംകുട്ടി പദ്ധതിക്ക്‌ വൈദ്യുതി ബോര്‍ഡ്‌ അന്തിമ അനുമതി നല്‍കിയത്‌. 1400 ഏക്കര്‍ വനം പദ്ധതിക്ക്‌ ആവശ്യമാണ്‌. പദ്ധതിക്ക്‌ ഏതാണ്ട്‌ ഇത്രയോളം തന്നെ തുക ചെലവും കണക്കാക്കുന്നു. ഇതോടൊപ്പം മറയൂരിന്റെയും കാന്തല്ലൂരിന്റെയും അതിര്‍ത്തിയില്‍ പാമ്പാര്‍പുഴയില്‍ കോവില്‍കടവില്‍ മറ്റൊരു വൈദ്യുതി പദ്ധതി സ്‌ഥാപിക്കാനും തീരുമാനമുണ്ട്‌. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്നു മൂന്നു നദികളില്‍ ഒന്നാണ്‌ പാമ്പാര്‍ പുഴ. മുമ്പ്‌ ഇവിന്റെ അണക്കെട്ടു നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കേന്ദ്ര ജല കമ്മിഷന്‍ ഇടപെട്ട്‌ ഇത്‌ തടഞ്ഞു. തമിഴ്‌നാട്ടിലേക്ക്‌ ജലമെത്തിക്കുന്ന നദിയായതിനാല്‍ തമിഴ്‌നാടിന്റെ ഇടപെടലും ഇതിനു പിന്നിലുണ്ടായിരുന്നു. 1957-ല്‍ വൈദ്യനാഥയ്യര്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ പദ്ധതിയെപ്പറ്റി ആലോചിക്കുന്നത്‌. പിന്നീട്‌ 1981-ല്‍ പൂയംകുട്ടി വൈദ്യുത പദ്ധതിയെപ്പറ്റിയുള്ള ആദ്യ റിപ്പോര്‍ട്ട്‌ വൈദ്യുതി ബോര്‍ഡ്‌ സമര്‍പ്പിച്ചു. പൂയംകുട്ടി ഒന്നാംഘട്ടം, പൂയംകുട്ടി രണ്ടാംഘട്ടം, അപ്പര്‍ ഇടമലയാര്‍, ആനമലയാര്‍, മാങ്കുളം എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലായി വൈദ്യുതി പദ്ധതികള്‍ സ്‌ഥാപിക്കാനായിരുന്നു നിര്‍ദേശം. പൂയംകുട്ടി ഒന്നാംഘട്ടത്തില്‍ 148 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ടുണ്ടാക്കി വൈദ്യുതി ഉത്‌പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. കനത്ത വനസമ്പത്തിനു നാശമുണ്ടാകുമെന്നതിനാല്‍ കേന്ദ്രം അനുമതി നല്‍കില്ലെന്ന തിരിച്ചറിവില്‍ 1983-ല്‍ ഇതിന്റെ ഒന്നാം ഘട്ടത്തിന്‌ അനുമതിയാവശ്യപ്പെട്ട്‌ കേന്ദ്രത്തെ സമീപിച്ചു. വനനാശം കുറയ്‌ക്കുന്നതിന്‌ ഡാമിന്റെ ഉയരം പിന്നീട്‌ 120 മീറ്ററാക്കി ചുരുക്കി.

ഇതിന്‌ ആദ്യം അനുമിതി കിട്ടിയെങ്കിലും തുടര്‍ച്ചയായ എതിര്‍പ്പുകളെത്തുടര്‍ന്ന്‌ 1987-ല്‍ കേന്ദ്രം പദ്ധതിക്ക്‌ അനുമതി നിഷേധിച്ചു. പിന്നീട്‌ 1988-ല്‍ പീച്ചിയിലെ കേരളാ വനഗവേഷണ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ കെ.എസ്‌.ഇ.ബിയുടെ നിര്‍ദേശമനുസരിച്ച്‌ പരിസ്‌ഥി നാശത്തെക്കുറിച്ചു പഠനം നടത്തി. 1989-ല്‍ ഇവര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. പൂയംകുട്ടി പദ്ധതി കാടിനും വന്യജീവികള്‍ക്കും വന്‍ നാശമുണ്ടാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ കേന്ദ്ര പരിസ്‌ഥിതി വകുപ്പ്‌ പദ്ധതിക്ക്‌ അനുമതി നിഷേധിച്ചു. പിന്നീട്‌ 1991-ല്‍ കരുണാകരന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ വീണ്ടും കമ്മിഷനെ വച്ചു. ഇവരുടെ റിപ്പോര്‍ട്ടും എതിരായതിനെത്തുടര്‍ന്ന്‌ 94-ല്‍ കേന്ദ്രം വീണ്ടും അനുമതി നിഷേധിച്ചു. കേന്ദ്രപരിസ്‌ഥിതിമന്ത്രി കമല്‍നാഥായിരുന്നു പദ്ധതിക്കെതിരേ പ്രതികരിച്ചത്‌. തുടര്‍ന്ന്‌ നട്‌കര്‍ണി കമ്മിഷനും സലിംഅലി സെന്റര്‍ഫോര്‍ ഓര്‍ണത്തോളജി ആന്‍ഡ്‌ നാച്ചുറല്‍ ഹിസ്‌റ്ററിയും അന്വേഷിച്ചെങ്കിലും അപൂര്‍വ വനസമ്പത്തു നശിപ്പിക്കുന്നതിന്‌ എതിരായിരുന്നു ഇവരും. കടലിനോടുചേര്‍ന്നുള്ള കേരളത്തിലെ ഏക ലോ ലാന്റ്‌ ഫോറസ്‌റ്റ്‌ നശിപ്പിക്കരുതെന്നായിരുന്നു ഇവരുടെ അഭ്യര്‍ഥന. കമ്മിഷനുകളുടെയും പരിസ്‌ഥിതി സംഘടനകളുടെയും തുടര്‍ച്ചയായ എതിര്‍പ്പിനെത്തുടര്‍ന്നു വര്‍ഷങ്ങളോളം പദ്ധതി മരവിച്ചു കിടന്നു. 2000-ല്‍ കെ.എസ്‌.ഇ.ബി. പൂയംകുട്ടി പദ്ധതിയുമായി വീണ്ടും രംഗത്തെത്തി. ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിനെയാണ്‌ കമ്മിഷനായി നിയമിച്ചത്‌. കെ.എസ്‌.ഇ.ബിക്ക്‌ അനുകൂല റിപ്പോര്‍ട്ട്‌ ഉണ്ടാക്കണമെന്ന നിര്‍ദേശവും ഇവരെ നിയമിക്കുമ്പോള്‍ ഉണ്ടായിരുന്നു. അണക്കെട്ടിന്റെ ഉയരം മുന്നൂറു മീറ്ററായി നിജപ്പെടുത്തിയാല്‍, പദ്ധതികൊണ്ട്‌ വനത്തിനും മറ്റു വന്യ ജീവികള്‍ക്കുമുണ്ടാകുന്ന നാശം അമ്പതുശതമാനം വരെ കുറയ്‌ക്കാമെന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്‌. ഇതോടൊപ്പം വന നാശം 26668.80 ഹെക്‌ടറില്‍നിന്ന്‌ 1351.27 ഹെക്‌ടറായി കുറയ്‌ക്കാമെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ മൊത്തം ഉത്‌പാദനത്തില്‍ ഒമ്പതു ശതമാനം മാത്രമേ കുറവുണ്ടാകൂ എന്നും ഇവര്‍ സമര്‍ഥിക്കുന്നു.

ഇവരുടെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച്‌ 2001-ല്‍ പദ്ധതി ഏറ്റെടുക്കാമെന്നു കേന്ദ്രം അറിയിച്ചു. നാഷണല്‍ ഹൈഡ്രോപവറിനെ പദ്ധതി ഏല്‍പ്പിക്കാനായിരുന്നു തീരുമാനം. ഇന്നു വനംകൈയേറ്റത്തിനെതിരേയും മറ്റും ശബ്‌ദമുയര്‍ത്തുന്ന വി.എസ്‌. അച്യുതാനന്ദന്‍ പോലും അന്നു പദ്ധതിക്കുവേണ്ടി വാദിച്ചു. പ്രതിപക്ഷനേതാവായിരുന്നു അന്നു വി.എസ്‌. തുടര്‍ന്നും നിശബ്‌ദമായിക്കിടന്ന പദ്ധതിക്ക്‌ കഴിഞ്ഞ മാസമാണ്‌ പുനര്‍ജനിയായത്‌.

ജൈവസമ്പത്തിന്റെ കലവറ

ആമസോണ്‍ കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ സമുദ്രത്തിനോട്‌ ഇത്ര അടുത്തുള്ള നിമ്‌ന വനമില്ല. സൈലന്റ്‌ വാലിയും പൂയംകുട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. ആതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരേയാണ്‌ ഏറ്റവും അടുത്തകാലത്ത്‌ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത്‌. എന്നാല്‍, ആയിരം ആതിരപ്പള്ളിക്കു സമാനമാണ്‌ ഒരു പൂയംകുട്ടിയെന്ന്‌ പ്രകൃതി സംരക്ഷണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.പെരിയാര്‍ ടൈഗര്‍ റിസവ്‌ കഴിഞ്ഞാല്‍ ഹൈറേഞ്ചിലെ ഏറ്റവും വലിയ വനപ്രദേശമാണിത്‌. ഹൈറേഞ്ചിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്‌ഥിതിചെയ്യുന്ന ലോലാന്റ്‌ ഫോറസ്‌റ്റ്‌ എന്ന പ്രത്യേകതയും പൂയംകുട്ടിക്കുണ്ട്‌. പെരിയാറിന്റെ ഏറ്റവും പ്രധാന കൈവഴിയാണ്‌ പൂയംകുട്ടിയാര്‍. ഇടുക്കിയിലെ വൈദ്യുതി ഉത്‌പാദനത്തിനുശേഷം പെരിയാറിലൂടെ തിരിച്ചുവിടുന്ന ജലമാണ്‌ പൂയംകുട്ടിയാറിലൂടെ എത്തുന്നത്‌. എറണാകുളം അടക്കമുള്ള സ്‌ഥലങ്ങളില്‍ പെരിയാറ്റിലൂടെ കുടിവെള്ളമെത്തിക്കുന്നതും പൂയംകുട്ടിയാറാണ്‌. പദ്ധതികൊണ്ട്‌ എറണാകുളത്തെ കുടിവെള്ള വിതരണവും പാടെ തടസപ്പെടും. പെരിയാറിന്റെ കൈവഴികളില്‍ അണക്കെട്ടു നിര്‍മിക്കാത്ത ഏക നദിയും ഇതാണ്‌. പൂയംകുട്ടിയാറില്‍ അണക്കെട്ടു നിര്‍മിക്കുന്നത്‌ പിണ്ടിമേടുകുത്ത്‌ വെള്ളച്ചാട്ടത്തിലാണ്‌.

ഏകദേശം നൂറടി താഴ്‌ചയിലേക്കാണ്‌ വെളളം കുത്തിയൊഴുകുന്നത്‌. നിബിഡ വനത്തിലൂടെയുള്ള ഒഴുക്ക്‌ ഇടമലയാറ്റില്‍ ചെന്നുചേരുന്നു. പിണ്ടിമേടുകുത്തില്‍ ഡാംനിര്‍മിച്ചാല്‍ ഏകദേശം മൂവായിരം ഹെക്‌ടര്‍ വനം നശിക്കുമെന്ന്‌ എല്ലാ കമ്മിഷനുകളും ചൂണ്ടിക്കാട്ടുന്നു. പൂയംകുട്ടിയിലെ സസ്യജാലത്തെപ്പറ്റിയുള്ള കൃത്യമായ കണക്കെടുപ്പ്‌ ഇന്നും നടന്നിട്ടില്ല. അറനൂറു മില്ലീമീറ്റര്‍ വരെ മഴലഭിക്കുന്ന ഇവിടുത്തെ അപൂര്‍വ ജൈവ വൈവിധ്യത്തിന്റെ കലവറ സസ്യശാസ്‌ത്രജ്‌ഞരെപ്പോലും അദ്‌ഭുതപ്പെടുത്തുന്നതാണ്‌. കേരളം മൊത്തം എടുത്താല്‍ പോലും ഒരു ആവാസവ്യവ്‌സഥയ്‌ക്ക്‌ നിലനില്‍ക്കാനുള്ള വനം നിലവില്ല. ഈ സാഹചര്യത്തിലാണ്‌്‌ 5400 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള വനത്തില്‍ അണകെട്ടുന്നത്‌. പ്രൊജക്‌ട്‌ എലിഫന്റ്‌ നടപ്പാക്കുന്ന ഇവിടെ ഏഷ്യാറ്റിക്‌ എലിഫന്റ്‌ വിഭാഗത്തിലുള്ള ആനകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നു. ആദിവാസികളുടെ പ്രധാന വരുമാന മാര്‍ഗമായ ഈറ്റക്കാടുകളുടെ വന്‍ ശേഖരമാണ്‌ പൂയംകുട്ടി. അമ്പതിനായിരത്തോളം ടണ്‍ ഈറ്റയാണ്‌ ഇവിടെനിന്നു ശേഖരിക്കുന്നത്‌. 1989-ലെ കെ.എഫ്‌.ആര്‍.ഐയുടെ കണക്കനുസരിച്ച്‌ ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌പ്രിന്റിനുള്ള 26 ശതമാനം ഇറ്റയും ബാംബൂ കോര്‍പറേഷനുള്ള 48 ശതമാനം ഈറ്റയും ഇവിടെനിന്നു ശേഖരിക്കുന്നതാണ്‌. അന്നത്തെ കണക്കനുസരിച്ച്‌ ഏകദേശം 13,000 ആളുകള്‍ നേരിട്ടും മൂന്നുലക്ഷം ആളുകള്‍ അനുബന്ധമായും ഇതുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. ഇന്ന്‌ ഈ കണക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്‌.

അണകെട്ടുയരുന്നതോടെ ഈറ്റത്തൊഴിലാളികള്‍ ഒന്നടങ്കം പട്ടിണിയിലാകും. പദ്ധതി നടപ്പാക്കുന്നതിലൂടെ ആയിരത്തിലേറെ ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടും. മുതുവാന്‍ വിഭാഗത്തിലുള്ള ആദിവാസികളാണ്‌ ഏറെയും. ഇരുന്നൂറിലേറെ പക്ഷിവര്‍ഗങ്ങളും, മുപ്പതിലേറെ സസ്‌തനികളും നൂറിലേറെ മത്സ്യ വര്‍ഗങ്ങളും നൂറ്റി എഴുപതിലേറെ അപൂര്‍വ ഔഷധ സസ്യങ്ങളും കണക്കില്‍പെടാത്ത മറ്റിനങ്ങളും ഇവിടെയുണ്ട്‌. മരമെണ്ണി, വനം കാണാതെ പോകുന്നവര്‍ക്ക്‌ ഈ വനസമ്പത്തിന്റെ ആഴം മനസിലായിട്ടില്ല. ഭുഭ്രംശ മേഖലയിലാണ്‌ ഇപ്പോള്‍ പൂയംകുട്ടി സ്‌ഥിതിചെയ്യുന്നത്‌. ഇത്തരം പ്രദേശങ്ങള്‍ നിര്‍മിക്കാന്‍ അനുയോജ്യമല്ലെന്നു പഠനങ്ങള്‍ പറയുന്നു. ഇവിടെയുണ്ടാകുന്ന നേരിയ ഭൂചലനം പോലും വന്‍ ദുരന്തമുണ്ടാക്കും. ഇതൊക്കെ കെ.എസ്‌.ഇ.ബിക്കറിയാം. കണ്ണടയ്‌ക്കുന്നെന്നു മാത്രം. പൂയംകുട്ടി പദ്ധതികൊണ്ടുണ്ടാകുന്ന വൈദ്യുതി 73 മെഗാവാട്ട്‌ മാത്രമാണെന്നതും കൂട്ടിവായിക്കുമ്പോള്‍ നാശം എത്ര ഭീകരമെന്നു മനസിലാക്കാം.

കൈയേറ്റം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങായി വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതികൊണ്ട്‌ ആയിരക്കണക്കിനാളുകള്‍ക്ക്‌ തൊഴില്‍ ലഭിക്കുമെന്നതൊഴിച്ചാല്‍ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനാവില്ല. നിലവിലുള്ള വൈദ്യുത പദ്ധതികളുടെ ഉത്‌പാദനം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌. വന്യജീവികള്‍ക്കും വനത്തിനും കനത്തനാശമുണ്ടാക്കിയാണ്‌ ഈ പദ്ധതികളൊക്കെയും ഉയര്‍ന്നിട്ടുള്ളത്‌. വനത്തിന്റെ ജൈവ സമ്പത്തും പരിസ്‌ഥിതിയും നിലനിര്‍ത്തണമെന്നാണ്‌ ഇതുവരെയുള്ള എല്ലാ പഠനങ്ങളും തെളിയിച്ചിരിക്കുന്നത്‌. പദ്ധതിയുടെ നേട്ടങ്ങളെക്കാള്‍ കോട്ടങ്ങള്‍ മുഴച്ചുനിന്നിട്ടും ഇതേപ്പറ്റി പുനര്‍വിചിന്തനം നടത്താന്‍ ആരും തയാറാകുന്നില്ല. പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഒറ്റപ്പെട്ട സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര ശ്രദ്ധനേടുന്നില്ല. വനവും ആദിവാസിയും ആനയുമൊക്കെ ഏതാനും ചില പ്രകൃതി സ്‌നേഹികളുടെ ആവശ്യമായി ചുരുങ്ങി. ഇടതൂര്‍ന്ന കാടുകളുടെ സംഗീതം ഇനിയെത്രനാള്‍ എന്നുമാത്രം ചിന്തിച്ചാല്‍ മതിയാകും. മൂക്കറ്റം മുങ്ങിക്കഴിയുമ്പോള്‍ മാത്രം നിലവിളിക്കുന്ന മലയാളിയുടെ ഉറക്കമാണ്‌ ഇവിടെയും തുടരുന്നത്‌. അല്ലെങ്കില്‍ തന്നെ വോട്ടില്ലാത്ത ആനയും ആദിവാസിയും ആര്‍ക്കുവേണം?